Friday, November 30, 2007

പെരുമ്പിള്ളിശ്ശേരി വരെ..

ഞാന്‍ ഒറ്റക്ക്‌...എന്റെ കൊച്ചു മാരുതി കാറില്‍... പതിയെ നീങ്ങിക്കൊണ്ടിരുന്നു... മഴനനഞ്ഞ റോഡുകളിലൂടെ... വെള്ളത്തുള്ളികള്‍ ഇറ്റുവീണിരുന്ന മരങ്ങള്‍ക്കു ചുവട്ടിലൂടെ.. കാര്‍സ്റ്റീരിയോവില്‍ പേരറിയാത്ത ആരോ ഗസല്‍ മൂളുന്നു.. ഗസലുകളെന്നും എന്നിലെ ഗ്രിഹാതുരത ഉണര്‍ത്താറുണ്ട്‌.. ത്രിശ്ശൂര്‍ റൗണ്ട്‌ കഴിഞ്ഞു.... ചെട്ടിയങ്ങാടിയിലെ മാത്രുഭൂമി ഓഫീസ്‌.. എത്രയോ വാര്‍ത്തകള്‍ ദിവസവും ഇതിലൂടെ കടന്നു പോകുന്നുണ്ടാവും..ഞാനോര്‍ത്തു.. രോഡിലെ ഗട്ടറുകള്‍ ശ്രധ്ധിക്കാതെ ഞാന്‍ വണ്ടി മുന്നോട്ടോടിച്ചു.. ത്രിശ്ശൂര്‍ക്കാര്‍ക്കു ഗട്ടറുകള്‍ പുതുമയല്ല.. കൊക്കാല ജങ്കഷന്‍..അവിടത്തെ ജയ ബേക്കറി.. എത്രയൊ സെക്കണ്ട്‌ ഷോകള്‍ കഴിഞ്ഞ്‌ അവിടെ വണ്ടി കാത്തു നിന്നിട്ടുണ്ട്‌.. ഇടക്കൊക്കെ ബ്രൗസ്‌ ചെയ്യാന്‍ പോയിരുന്ന സിഫി ഇന്റര്‍നെറ്റ്‌ കഫെ.. പിന്നെ ഇയ്യപ്പന്‍ സോപ്പ്‌ ഫാക്ടറി... പൊടിപിടിച്ച പഴയ കുറെ മഷീനുകളുമായി..ഇപ്പൊഴും.. ന്നാലും അവിടത്തെ സോപ്പുകള്‍ എന്റെ അച്ചന്റെ പ്രിയപ്പെട്ടവയാ... വീണ്ടും മുന്നോട്ട്‌ നീങ്ങി.. മെട്രോ പൊളിറ്റന്‍ ആശുപത്രി... അചന്‍ നടുവേദന വന്നപ്പൊഴും കാലുവേദന വന്നപ്പൊഴും .. ഞാന്‍ അവിടത്തെ വരാന്തകളിലെ ഘനം പിടിച്ച മൗനം അനുഭവിച്ചതാണ്‌.. പിന്നെ തങ്കമണി കയറ്റം..എന്തുകൊണ്ടാണ്‍ ആ പേരു എന്നു എനിക്ക്‌ ഇന്നും അറിയില്ല...പക്ഷെ ഇന്നു കേരളത്തിലെ തന്നെ ഏട്ടവും നല്ല നൈറ്റികള്‍ കിട്ടുന്ന സ്തലമാണത്‌..!! എന്റെ ഐ സി ഐ സി ഐ അ റ്റ്‌ എം...അന്നദാതാവു..ഹംസം... അതും കഴിഞ്ഞ്‌..പഴക്കടകളും...ഇടക്കിടെ പേര്‍ മാറിക്കൊണ്ടിരിക്കുന്ന ഒരു ബാറും (അല്ലേലും പേര്‌ ആരു ശ്രധിക്കാന്‍) താണ്ടി ഞാന്‍ മുന്നോട്ട്‌.. കൂര്‍ക്കഞ്ചേരി ജങ്ക്ഷന്‍.. ഇവിടുത്തെ എലൈറ്റ്‌ ആശുപത്രിക്ക്‌ ഒരുപാട്‌ കഥകള്‍ പറയാനുണ്ട്‌.. ഞാനും അച്ഛനും അമ്മയുമെക്കെ ഇവിടെ ഒരുപാടു നാള്‍.. ഒഹ്ഹ്‌..ഒന്നുമോര്‍ക്കാന്‍ വയ്യ..ആ നാളുകള്‍..വെദനയുടെ..വിലാപത്തിന്റെ.. വീണ്ടും മുന്നോട്ട്‌ നീങ്ങി... പഴയ സിതാര തിയ്യറ്ററും കടന്നു...വലിയാലുക്കല്‍... ഇടതു വശത്തായി സെവന്‍സ്‌ ഫുട്ബാള്‍ ഗ്രൗണ്ട്‌... എത്ര വാശിയേറിയ കളികള്‍...അതൊക്കെ ഒരു കാലം... പിന്നെയും മുന്നോട്ട്‌... ഓവര്‍ ബ്രിഡ്ജിനു മുകളിലെത്തിയപ്പോള്‍... പരിചയമുള്ള ഒരു തീവണ്ടിയുടെ കൂവല്‍... ചുണ്ടില്‍ ഒരു ചിരി പടര്‍ന്നു.... മഴ ചാറുന്നുണ്ടായിരുന്നു... വ്യ്പ്പര്‍ വെള്ളത്തുള്ളികള്‍ ഓരോന്നായി തുടച്ചുമാറ്റിക്കൊണ്ടിരുന്നു.. കണിമങ്ങലം പാടം.... എത്ര മനോഹരമാണ്‌ എന്റെ ദേശമെന്ന് മനസ്സിലെങ്കിലും അഹങ്കരിച്ചു.. ആ കൊച്ചു തോടും കടന്നു...ഒരു പൊങ്കന്‍ വളവും തിരിഞ്ഞ്‌.. പാലക്കല്‍ പള്ളിക്കു സമീപം... അപ്പുറത്തായി പുതിയ ഒരംബലം ഉയര്‍ന്നിരിക്കുന്നു... കൂര്‍ബാനയും ഭജനയും... പാലക്കല്‍ ജങ്ക്ഷന്‍ കുറെ മാറിയിട്ടുണ്ട്‌.. പുതിയ കുറേ കടകള്‍... ഇറക്കമിറങ്ങി... കിണര്‍ ബസ്റ്റോപ്പ്‌... ഇപ്പൊ കിണറൊന്നുമില്ല..എന്നാലും പേര്‍ അതുതന്നെ... ചെവ്വൂരിലെത്തി.... ഒരു ഇരുന്നൂര്‍ ഫര്‍ണീച്ചര്‍ ഷോപ്പെങ്കിലും കാണും.. കേരളത്തിലെ കൊത്തുപണിക്കാരെല്ലാം സമ്മേളിക്കുന്ന സ്ഥലം... എന്റെ വീട്ടിലെ..എല്ലാ മരസാമഗ്രികളും ചെവ്വൂരിന്റെ പുത്രന്മാരാണ്‌ കപ്പേള കഴിഞ്ഞുള്ള ഇറക്കം അല്‍പം കട്ടിയാണ്‌ ഡ്രൈവിംഗ്‌ പടിക്കുന്ന സമയത്ത്‌..ഡ്രൈവര്‍ ജയന്‍ ചേട്ടന്റെ വഴക്ക്‌ കുറെ മേടിച്ചു തന്ന സ്ഥലം... ആന്റണി ടിംബ്ബേര്‍സും കഴിഞ്ഞ്‌.... അര്‍പ്പിത ബാറിനു മുന്നിലെത്തി... ഈ ബാര്‍ ..പെരുമ്പിള്ളിശ്ശേരിക്കാരുടെ ജീവിതം മാറ്റിമറിച്ച സ്ഥാപനം.. ചുറ്റിലും ഒരുപാടു കടകള്‍...വഴിവാണിഭക്കാര്‍..ആകെ ബഹളമയം.. കേരളത്തിലെ തന്നെ ഒരപൂര്‍വ കാഴ്ച.... അങ്ങനെ എന്റെ ജങ്ക്ഷനിലെത്തി... പെരുമ്പിള്ളിശ്ശേരി...എന്റെ ജന്മദേശം... ഒരുപാട്‌ നല്ല ഓര്‍മകള്‍ എനിക്കു സമ്മാനിച്ച എന്റെ നാട്‌.. എന്റെ വീട്‌...എന്റെ മണ്ണ്‌... ഈ ദേശത്തെ കുറിച്ച്‌ കൂടുതല്‍ പിന്നീട്‌...

Wednesday, November 28, 2007

വേര്


അക്റിലിക് മീഡിയത്തില്‍ എന്റെ ആദ്യത്തേത്

അമ്മ

അടുക്കളയില്..ഉമ്മറക്കോലായില്..
വിറകുപുരക്കടുത്ത്..വിയറ്ത്തൊലിച്ച മുഖവുമായി...അമ്മ...

ഞാന്‍ വരുന്നതറിഞ്ഞ് എനിക്കിഷ്ടപ്പെട്ടതൊക്കെയെടുത്തു വെച്ച്..
പടിപ്പുരവാതില്ക്കല്...കാത്തുനിന്നു..
അവസാനത്തെ ബസ്സും പോയെന്നുറപ്പായിട്ടുമ്..
ജങ്ക്ഷന്‍ വരെ നടന്നു ചെന്നു...
ക്ഷീണിച്ച കണ്ണുകളുമായി തിരിച്ചു നടന്നു...

ഞാനില്ലാത്തപ്പഴും എന്റെ ഉടുപ്പുകള്‍ തേച്ചു വെച്ചു..
ഞാനില്ലാത്തപ്പഴും എന്റെ ചെരുപ്പുകള്‍ മിനുക്കി വെച്ചു..
ഞാനില്ലാത്തപ്പഴും എന്റെ ചിത്റത്തില്‍ നോക്കിയിരുന്നു...
ഞാന്‍ അകലേക്കു പൊയപ്പോള്‍ എന്നെ മുറുകെപ്പിടിച്ചു..
.
എന്നെമാത്റം ഓറ്ത്തോറ്ത്തിരുന്നു..
എനിക്കു മാത്റമായി ജീവിച്ചു..
എന്റെ മുടി നരക്കുന്നതോറ്ത്ത് വിഷമിച്ചു..
ഞാന്‍ വെയിലേറ്റു വാടിത്തളറ്ന്നെന്ന് പരിഭവിച്ചു..

അമ്മ......ഇപ്പഴും ആ അടുപ്പിന്റെ അരികത്താണ്‌...
എനിക്കു വേന്ടി എന്തൊക്കെയോ ഒരുക്കുകയാണ്‌...
അമ്മ...സ്നേഹമാണ്‌..അല്ല സ്നേഹമെന്നാല്‍ അമ്മയാണ്‌

Thursday, November 22, 2007

നീയറിയുന്നുവോ..

നീയറിയുന്നുവോ..
എന്റെ നീര്‍മാതളം നിനക്കായ്‌ പൂത്തതും..
നിനക്കായ്‌ മാത്രം കാത്തുനിന്നതും....

നീയറിയുന്നുവോ.. ഉറക്കമില്ലാത്ത എന്റെ രാത്രികളില്‍ നീ..
കുളിര്‍തെന്നലായ്‌ കടന്നുവന്നതും...
വിണ്ടുകീറിയ എന്റെ ഹൃദയത്തില്‍..
സ്നേഹത്തിന്‍ പൊടിവിത്തുകള്‍ വിതച്ചതും..

നീയറിയുന്നുവോ...
ഒരിക്കലുമില്ലാത്ത വേദനയില്‍..
നിന്നെ കാണാതെ എന്റെ ഹൃദയം പിടച്ചതും...
നിന്നെയോര്‍ത്തെന്റെ നാഡികള്‍ കുഴഞ്ഞു വീണതും..

പ്രിയേ...നീയറിയുന്നുവോ...
എന്റെ പ്രിയപ്പെട്ടതെല്ലാം നീയായ്‌ മാറിയതും...
നിനക്കായ്‌ മാത്രം ഞാന്‍ പുനര്‍ജ്ജനിച്ചതും...

Saturday, November 17, 2007

വരൂ..എന്റെ പ്രണയിനിയാകൂ..

ഒരുമിച്ചിരിക്കാം,ഒരൊത്തിരി നേരം..
ഒരായിരം ഓര്‍മയില്‍ ഒന്നായി മാറാം...
ഇന്നലെ നീ കണ്ട സ്വപ്നകഥയിലെ..
നായകനായ്‌ ഞാന്‍ ആനന്ദമേകാം..

വള്ളിക്കുടിലിലെ ഓമനമൊട്ടുകള്‍...
പൂവായി മാറുന്ന കണ്ടോണ്ടിരിക്കാം...
നീലാകാശത്തെ പഞ്ഞിമേഘങ്ങള്‍...
മഴയായി പെയ്യുന്നതോര്‍ത്തോണ്ടിരിക്കാം...

നീ ചുടുചുംബനമേകുന്ന മാത്രയില്‍...
മയില്‍പ്പീലിയായ്‌ മാറാം,നിന്നെ തഴുകിയുണര്‍ത്താം
നിന്‍ ചുടുനിശ്വാസം മേനിയെ പുല്‍കുമ്പോള്‍..
തേനരുവിയായ്‌ മാറാം,നിന്നിലേക്കൊഴുകാം..

കാട്ടിലും മേട്ടിലും,കുന്നിന്‍ ചെരുവിലും...
ഒരുമിച്ചു ചെല്ലാം,ഒരുമിച്ചിരിക്കാം...
ചില്‍ചിലം വെക്കുന്ന കിളികളെ കാണാം..
ധന്‍ ധനം വെക്കുന്ന മയിലിനെ കാണാം

കാട്ടിലെ നനുത്ത പുല്‍പ്പായമെത്തയില്‍..
ഒരുമിച്ചുറങ്ങാം,ഒരുമിച്ചെണീക്കാം..
മഞ്ഞുപെയ്യുന്ന സന്ധ്യാനേരത്ത്‌..
മഞ്ഞുതുള്ളികള്‍കൊണ്ടു ഞാന്‍ മാലയൊരുക്കാം
മഴക്കാറുമാനത്തു കാണുന്ന ‍മാത്രയില്‍
മഴവില്ലു കൊണ്ടു ഞാന്‍ നിന്നെയൊരുക്കാം...

പിന്നെ കണ്ണിലും കണ്ണിലും നോക്കിയിരിക്കാം...
ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തു പിടിക്കാം...
ആലിംഗനങ്ങളില്‍ നമ്മെ മറക്കാം...
ഒന്നായി മാറാം...പിന്നെ ഒരുമിച്ചു മരിക്കാം......

Friday, November 16, 2007


ഇതും എന്റെ ഫോട്ടോയാ!!!എന്റെ സുഹൃത്ത്‌ ഷിഹാബിന്റെ പാടവം...!!


Thursday, November 15, 2007

എസ്കേപ്പ്‌ അളിയാ..എസ്കേപ്പ്‌

നമ്മടെ നാട്ടിലെ ഒരു വന്‍ കിട ആഘോഷമാണ്‌ തൈപ്പൂയം.ആ ടൈമിലാണ്‍ പെരുമ്പിള്ളിശ്ശേരി ദേശ വാസികള്‍ വീടൊക്കെ അടച്ചിട്ടു പുറത്തേക്കിറങ്ങുന്നത്‌.(വേറെ ഒന്നിനുമല്ല-പിരിവുകാരെ പേടിച്ചിട്ടാണെ).. ദേശവാസികളുടെ ഈ ശുഷ്കാന്തി കാരണം പൂയാഘോഷ പരിപാടികള്‍ നാലഞ്ചു കൊല്ലമായി മുടങ്ങിക്കിടക്കുകയായിരുന്നു.

അത്തവണ ഞങ്ങള്‍ രണ്ടും കല്‍പ്പിച്ച്‌ പിരിക്കാന്‍ തന്നെ തീരുമാനിച്ചു...ശരിക്കു പിരിഞ്ഞാല്‍ പൂയം അല്ലേല്‍ ഒരു \\'പൂരം\\'.പലവഴിക്ക്‌ ഫ്രീ ആയി ഉപദേശങ്ങള്‍ വന്നു..വടക്കേപ്പൊറത്തെ കുട്ടേട്ടന്‍ പറഞ്ഞു,\\'ഡാ പിള്ളാരെ..വെറുതെ വീട്ടുകാര്‍ക്ക്‌ പണി ഉണ്ടാക്കി വെക്കണ്ട്രാ\\'(പുള്ളി അനുഭവസ്തനാണെ-5 കൊല്ലം മുന്‍പു പൂയം കഴിഞ്ഞിട്ടുള്ള പഞ്ചവാദ്യം പുള്ളീടെ നടുമ്പൊറത്തായിരുന്നു)..പല ടൈപ്പിലുള്ള ഉപദേശങ്ങള്‍ പിന്നെയും വന്നു..ഉണങ്ങിയത്‌,വക്കുപൊട്ടിയത്‌,ചുക്കിച്ചുളിഞ്ഞത്‌...ആരു മൈന്റ്‌ ചെയ്യാന്‍?

ഞങ്ങടെ കൂട്ടത്തില്‍ അല്‍പം വെകിളിയും ജന്മനാ ഒരു മത്താപ്പുമായ \\'വെള്ളിപ്പാപ്പരിനെ\\' ഞങ്ങള്‍ പ്രെസിഡന്റാക്കി(ഈ പേരിന്റെ ഉദ്ഭവം പിന്നെ പറയാം).സെക്രട്ടറി ഈച്ചാട്ടി സന്ദീപ്‌...ഞാന്‍ ട്രഷററും!!

അങ്ങനെ പിരിവു തുടങ്ങി... ആദ്യം വഴിപ്പിരിവ്‌....വഴിയായ വഴിയെല്ലാം തെണ്ടിത്തിരിഞ്ഞു,ഒരു ഷാര്‍ജ ഷേക്കു പോലും കുടിക്കാതെ ഞങ്ങള്‍ നാട്ടുകാരുടെ വായിലിരിക്കുന്നതെല്ലാം ഹാപ്പിയായി കേട്ടു..നല്ല പെമ്പിള്ളാരുള്ള വീട്ടിച്ചെല്ലുമ്പൊ മാത്രം മൊയലനും,വെടി ദീപുവും ഇത്തവണത്തെ ആഘോഷ പരിപാടികളെ കുറിച്ച്‌ വിസ്തരിച്ചുകൊണ്ടിരുന്നു...അങ്ങനെ,രണ്ടു ദിവസത്തെ ദണ്ടിയാത്ര കഴിഞ്ഞു..

ബസ്സ്‌ പിരിവു തുടങ്ങി..മാനം മര്യാദക്കു വഴിയിലൂടെ പോകുന്ന ബസ്സുകള്‍ ഒച്ചയും ബഹളവും വെച്ച്‌ തടഞ്ഞുനിര്‍ത്തി,അവരുടെ കുത്തിനു പിടിച്ച്‌ കാശു വാങ്ങുന്ന ചടങ്ങാണ്‌ ഈ ബസ്സ്പിരിവ്‌.അങ്ങനെ പെരുമ്പിള്ളിശ്ശേരിക്കാരുടെ ഈ പാരമ്പര്യ കല അരങ്ങേറിക്കൊണ്ടിരിക്കുന്ന സമയത്താണ്‌ നമ്മുടെ ടാക്സിപ്പേട്ടയിലെ വളരെ സല്‍സ്വഭാവിയും കണ്ടാല്‍ ഒട്ടും ഭീകരത തോന്നാത്തവനുമായ ഡ്രൈവര്‍ ചെമ്പന്റെ വരവ്‌.മിസ്റ്റര്‍ ചെമ്പന്‍ ഞങ്ങള്‍ക്ക്‌ അദ്ധേഹത്തിന്റെ ഹോള്‍ഡ്‌ ഉപയോഗിച്ചുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്തു..സംശയം പ്രകടിപ്പിച്ചവരോട്‌ അദ്ധേഹം ഇപ്രകാരം ഉരുവിടുകയുണ്ടായി..\\'എന്തൂട്ട്‌ തേങ്ങ്യാ നീ പറയണെ,നമ്മള്‍ ഇത്‌ കൊറെ കാലായിട്ട്‌ കാണണതാ..തന്നില്ലെങ്കില്‍ രണ്ടു ചാമ്പങ്ങട്‌ ചാമ്പാ...അതന്നെ..ഇമ്മടെ പൂയം സൂപ്പറാവണം\\'..

ഇതൊക്കെ കേട്ട്‌ മനസ്സിലുള്ള കമ്പ്ലീറ്റ്‌ കിളികളും പറന്നുപോയിരിക്കുന്ന നേരത്താണ്‌ ബാബുമോന്‍, എന്ന ബസ്സ്‌ അതുവഴി വന്നത്‌.നത്തോലി സുജിത്താണ്‌ പിരിവു കൂപ്പണ്‍ കൊടുത്തത്‌.കണ്ടാല്‍ നത്തോലിയാണെലും കയ്യിലിരിപ്പ്‌ കൊമ്പന്‍ സ്രാവിന്റെയാ...കണ്ടക്റ്റര്‍ പതിവു പോലെ കാശു തരാന്‍ സൊവ്കര്യമില്ലെന്നു പറഞ്ഞു...നത്തോലി സുജിത്തിനു കലി കയറി...നത്തോലി ചെമ്പനെ നോക്കി...ഞാന്‍ സൈഡിലുള്ള ഒരു ഊടുവഴി കണ്ടുവെച്ചു...ചെമ്പന്‍ ഓടിവരുന്നു...ടാക്സിപ്പേട്ടയിലെ മറ്റു ഡ്രൈവര്‍മാരുമുണ്ട്‌.കണ്ടക്ടറും നത്തോലിയും അടി തുടങ്ങിക്കഴിഞ്ഞു...പിന്നെ അവിടെ ഒരു ബഹളമായിരുന്നു.പെരുമ്പിള്ളി ദേശക്കാര്‍ അതു വരെ ആഘോഷിക്കാതിരുന്ന പൂയം കണ്ടക്ടറുടെ പുറത്ത്‌ തീര്‍ത്തു...ഞാന്‍ കണ്ടു വെച്ച വഴിയിലൂടെ കാശുള്ള ബാഗുമായി ഓടാന്‍ തുടങ്ങി(തെറ്റിദ്ധരിക്കരുത്‌..ഞാനാണല്ലോ ട്രഷറര്‍)പെട്ടെന്ന് കോള്ളറിന്റെ ബാക്കിലൊരു കൈ...ലോക്കല്‍ എസ്‌.ഐ...\\'ഡാ..കാശും കൊണ്ടു മുങ്ങാന്‍ നോക്കുന്നൊ??തല്ലുണ്ടാക്കുന്നതൊക്കെ ചീള്‌ കേസ്‌...ഞങ്ങക്കു വല്ലതും തടയണേല്‍ നിന്നെപ്പോലെ കലക്കവെള്ളത്തില്‍ കൊഞ്ചിനെപ്പിടിക്കുന്നവനെ കിട്ടണം\\'

അതിനു ശേഷം ജീവിതത്തിലൊരിക്കലും ഞാന്‍ ട്രഷറര്‍ ആയിട്ടില്ല...സത്യം!!

ഒരു കപ്പലിന്റെ ചിത്രം



ഒരു മത്സരത്തിനു വരച്ചത്‌..

Tuesday, November 13, 2007

സ്നേഹം അളക്കുന്നവര്‍

ചിലരുടെ മോഹനിരാസങ്ങളില്‍,മറ്റു ചിലരുടെ പ്രണയപാപങ്ങളില്‍..
അവര്‍ എന്റെ സ്നേഹത്തിനു തൂക്കുമരമൊരുക്കുന്നു..
സ്ഖലിക്കുന്ന മാംസപിണ്ടങ്ങളാല്‍ അവരെന്റെ പ്രണയത്തിനു വിലപേശുന്നു നിയമപുസ്തകങ്ങളില്‍,നാട്ടുകൂട്ടങ്ങളില്‍ അവരെന്റെ ചോര വീഴ്ത്തുന്നു..
കട്ടികൂടിയ രോമകൂപങ്ങളില്‍ വിയര്‍പ്പുഗ്രന്ഥികള്‍ അന്ത്യശ്വാസം വലിക്കുന്നു..
അവരുടെ വാള്‍മുനത്തുമ്പില്‍ നിന്നു ഓടിയകലാന്‍ ഞാനെന്റെ കാലുകള്‍ മുന്നിലോട്ടായ്ക്കുന്നു..
പന്തം കൊളുത്തി,വടിവാള്‍ക്കൂട്ടങ്ങള്‍ എന്റെ നേരെ അസ്ത്രങ്ങളോങ്ങുന്നു
ഓടിത്തളര്‍ന്ന ഞാന്‍ അവര്‍ക്കെന്റെ ഹൃദയം പൊളിച്ചുകാണിക്കുന്നു..
എന്റെ കീറിയ ഹൃദയത്തിലേക്ക്‌ അമ്പുകളുതിര്‍ത്ത്‌
\\\\\\\\'പുണ്യജന്മങ്ങള്‍\\\\\\\\' അഹങ്കരിക്കുന്നു..വിജയഘോഷം മുഴക്കുന്നു..

പാവങ്ങള്‍ ...അവരറിയുന്നില്ല.....സ്നേഹം ഒരിക്കലും മരിക്കുന്നില്ലെന്ന്..

Sunday, November 4, 2007

രണ്ട്‌ പൂക്കള്‍

നിന്റെ ഓരോ ചിന്തയിലും..നിന്റെ ഓരോ ചലനത്തിലും
എന്റെ കണികകള്‍ വേണമെന്നു ഞാന്‍ കൊതിച്ചു..
എന്റെ പകല്‍ക്കിനാവുകളില്‍,നീര്‍മാതള്‍പ്പൂക്കളായ്‌ നീ വിരിഞ്ഞു..
എന്റെ അന്ത്യയാമങ്ങളില്‍ നിഴലിനു കൂട്ടായ്‌ നീയിരുന്നു..

എന്നോ കണ്ടു മുട്ടിയ രണ്ടു ഹൃദയങ്ങള്‍..
സ്നേഹം പകരാന്‍ പരസ്പരം പോരടിച്ചു!!!
അവയുടെ പടയോട്ടത്തില്‍ ചോര പടര്‍ന്നു....
കണ്ണീര്‍ച്ചാലുകള്‍ ഒഴുകി...
കാറ്റായി,പുകയായി,മേഘങ്ങളായി..
തണുത്ത്‌ മഴയായി...
പെയ്തൊഴിഞ്ഞു.....

ഹൃദയങ്ങളുടെ ശവപ്പറമ്പില്‍
വീണ്ടും ചെടികള്‍ കിളിര്‍ത്തു
രണ്ട്‌ പൂക്കള്‍ വിരിഞ്ഞു....
അവ പരസ്പരം കെട്ടുപിണഞ്ഞു നിന്നു....
പിരിയാനാവാതെ

Saturday, November 3, 2007

അവസാനത്തെ അത്താഴം..!!

നിന്‍ മുഖത്ത്‌..മുടിയിഴകളില്‍...
അടര്‍ന്നു നില്‍ക്കുന്ന അധരങ്ങളില്‍..
നിശബ്ദമായ്‌,ഞാനലഞ്ഞു...അറിയാത്ത ദാഹവും പേറി..
കുപ്പിപ്പാത്രങ്ങളിലെ അപ്പക്കഷണങ്ങള്‍ എന്നെ തൃപ്തനാക്കിയില്ല..
പ്രഭാതവും പ്രദോഷവും എനിക്ക്‌ വെളിച്ചം പകര്‍ന്നില്ല..
എല്ലാ നേരവും നിന്റെ കാലടികള്‍ക്ക്‌ പിറകെ വിശപ്പോടെ ഞാനലഞ്ഞു..

നിന്റെ, ഹൃദയം പിടപ്പിക്കുന്ന ചിരിയില്‍..
മന്ദാരത്തിന്റെ മണമുള്ള മേനിയില്‍..
വെള്ളിനിറമുള്ള കൈനഖങ്ങളില്‍..
ഞാനെന്റെ വിശപ്പു തീര്‍ത്തു..

എനിക്ക്‌ നിന്റെ മുടിയെ തഴുകുന്ന കാറ്റിനെ വേണം..
നിന്നെ നനയ്ക്കുന്ന മഴയും വേണം
ഞാനെന്റെ ദാഹം തീര്‍ത്തോട്ടെ..
ഞാനെന്റെ വിശപ്പ്‌ മാറ്റിക്കോട്ടെ..

നിന്റെ കണ്ണിമകള്‍,സ്വര്‍ണ്ണപ്പീലികള്‍..
സുന്ദരമായ വളഞ്ഞ മൂക്ക്‌..
ആ നുണക്കുഴികള്‍..
എനിക്കായ്‌ കാത്തിരിക്കുന്ന കുഞ്ഞു ചെവികള്‍..
ഒതുങ്ങിയ കഴുത്ത്‌..അതില്‍ വീണുകിടക്കുന്ന മുടിയിഴകള്‍..
ഞാനെന്റെ അത്താഴമാക്കിക്കോട്ടെ....
അവസാനത്തെ അത്താഴം..!!

Friday, November 2, 2007

പുനര്‍ജ്ജനി

ഊറുന്ന സ്നേഹത്തിന്നമ്പുകള്‍ ഏറ്റെന്റെ
ഹൃദയം ചുവക്കുന്നു,നാഡികള്‍ ഞെരിയുന്നു..
ആമാശയത്തിന്റെ ആഴങ്ങളില്‍നിന്ന്‌
ചോര കിളിര്‍ക്കുന്നു,മനം കീഴ്മേല്‍ മറിയുന്നു
സ്വേദരന്ധ്രങ്ങളില്‍ തണുപ്പു കയറുന്നു..
കണ്ണിന്റെ പാട മുറിയൂന്നു,ചെവി തുടുക്കുന്നു
സിരകളില്‍ പേടിയുടെ വിത്തുകള്‍,
ധമനിയില്‍ പ്രാണന്റെ വേരുകള്‍
എന്നിട്ടും,
കരളിലെ മോഹത്തിന്‍ ഗര്‍ഭപാത്രത്തില്‍..
ഒരു കുഞ്ഞു പൂവിന്റെ പുഞ്ചിരി കാണുന്നു
തലച്ചോറിനടിയിലെ മാംസകോശങ്ങളില്‍..
വള്ളികള്‍ പടരുന്നു,പ്രണയം പൂക്കുന്നു
എന്റെ ഹൃദയത്തിന്റെ തടവറയില്‍ ഞാന്‍ മരിച്ചുവീഴുന്നു..
പിന്നെ അവളില്‍ പുനര്‍ജ്ജനിക്കുന്നു..

Friday, October 12, 2007

വിജയന്‍ മാഷിനെ ഓര്‍ക്കുമ്പോള്‍..

തമോഗര്‍ത്തങ്ങളില്‍ നിന്നു തേജസ്സായ്‌..തണലായ്‌..തണുപ്പായ്‌..താങ്കള്‍...
വീറോടെ പൊരുതി,വാശിയോടെ നയിച്ച്‌......

നാവിന്റെ വാള്‍മുനത്തുമ്പില്‍ ഒരായിരം ശലഭങ്ങള്‍..
കണ്ണിന്റെ കോണില്‍ നവലോകത്തിന്‍ ഒരായിരം വര്‍ണ്ണങ്ങള്‍..
കാരിരുമ്പിന്റെ കരുത്തായ്‌,കാലത്തിനു മീതെ പറന്നു..
വിപ്ലവത്തിന്റെ ചുവപ്പെന്തെന്നറിഞ്ഞു..
സ്വന്തം ചോര കൊണ്ട്‌ വിപ്ലവം തീര്‍ത്തു...

വാക്കുകളേക്കാള്‍ ഞാനോര്‍മ്മിക്കുന്നത്‌..
അങ്ങയുടെ ജീവിതത്തെയാണ്‌..

ഓര്‍ക്കുമ്പോള്‍ കണ്ണുനീരല്ല,ചോരയാണ്‌ പൊടിയുന്നത്‌!!

Thursday, October 11, 2007

ഒരു സെറ്റ്‌ അപ്പ്‌ പറക്കല്‍

കയ്യിലിരിപ്പിന്റേയും എന്റെ അതീവ ശുഷ്കാന്തിയുടേയും ഫലമായി,കെരളത്തിലെന്നല്ല ഇന്‍ഡ്യയില്‍ തന്നെ എനിക്കു പറ്റുന്ന ഒരു പണിയുമില്ലെന്ന് ഞാന്‍ മനസ്സിലാക്കി(എനിക്ക്‌ പറ്റുന്ന പണി എന്നു പറഞ്ഞാല്‍..വെറുതെ ചാരുകസാരയില്‍ കിടന്ന് കൂര്‍ക്കം വലിച്ച്‌ ഉറങ്ങുക,നാലുനേരം സുഭിക്ഷമായി തട്ടുക ,നല്ല വല്ല പെമ്പിള്ളാരും ഇങ്ങോട്ടു വന്നാല്‍ നല്ല പ്രൊഫെഷണലായി സൊള്ളുക തുടങ്ങിയവയൊക്കെയാണ്‌)അങ്ങനെയിരിക്കുന്ന നേരത്താണ്‌,എഞ്ജിനീറിംഗ്‌ കോളേജില്‍ എന്റെയൊപ്പം ഗോട്ടി കളിച്ചു നടന്നിരുന്ന വിനോദ്‌(ഇപ്പൊ പുള്ളി പുലിയാണ്‌) എനിക്കൊരു വിസ അയച്ചു തരുന്നത്‌.ഗള്‍ഫില്‍ എന്റെ ഫീല്‍ഡില്‍ പണി കിട്ടുമെന്ന് ഞാന്‍ ഉറപ്പിച്ചു(എന്റെ ഫീല്‍ഡ്‌ ഞാന്‍ നേരത്തെ പറഞ്ഞല്ലോ)...കാലങ്ങളുടെ അധ്വാനം കൊണ്ട്‌ ഞാന്‍ സമ്പാദിച്ചെടുത്തിരുന്ന കൊറേ ഫാന്‍സിനെ(ഫാന്‍സെന്നു പറഞ്ഞാല്‍ മെയിന്‍ലി ചിടുങ്ങ്‌ പെമ്പിള്ളാരാണ്‌) ഉപേക്ഷിച്ച്‌ ദുഫായില്‍ പോകുന്ന കാര്യം ആലോചിച്ചപ്പോള്‍ ഉള്ളൊന്ന് കാളി..പിന്നെ യാഹൂ,ഓര്‍ക്കുട്ട്‌ തുടങ്ങിയ ഭഗവതിമാരെ മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തു..അങ്ങനെ പോകേണ്ട ദിവസം വന്നെത്തി..അമ്മച്ചി ഫുള്‍ സെന്റിമെന്റലാണ്‌..(സത്യം പറയാലോ..ഞാന്‍ അമ്മച്ചിയേക്കാള്‍ സെന്റി ആണ്‌)..വികാരവിക്ഷോഭം കണ്ട്‌ എന്റെ അച്ചന്‍ രാമകൃഷ്ണന്‍ മാഷ്‌.."നീ ഇവിടെ ചുമ്മ ഇരുന്നാ മതി എവടക്കും പോണ്ട" എന്നു വരെ പറഞ്ഞു..എയര്‍പോര്‍ട്ടിലേക്ക്‌ കൊണ്ടു വിടാന്‍ നമ്മടെ കമ്പനി 'ഡാക്കള്‍' ഉണ്ടായിരുന്നു..അവന്മാര്‍ക്ക്‌ അറ്റ്‌ ലീസ്റ്റ്‌ വിമാനം കാണാമല്ലൊ..സാധാരണ ചേര്‍പ്പ്‌ കാര്‌ വിമാനം കാണുന്നത്‌ ഇലക്ഷന്‍ വരുമ്പൊഴാണ്‌..(തോല്‍ക്കുമെന്നുറപ്പായതുകൊണ്ട്‌ വിമാനം ചിഹ്ന്നത്തിലാണ്‌ യു ഡി എഫ്‌ സ്ഥാനാര്‍ഥികള്‍ അവൈടെ മത്സരിക്കാറ്‌)..അങ്ങനെ വിമാന ചിന്തകളുമായി സന്ദീപും അതീഷും കാര്‍ നല്ല സ്പീഡില്‍ തന്നെ വിട്ടു..ഞാന്‍ ഫുള്‍ ടെന്‍ഷനിലായിരുന്നു..പണ്ട്‌ ഗള്‍ഫിലായിരുന്ന കുമാരേട്ടന്‍ എന്നൊട്‌ പറഞ്ഞത്‌..'മോനെ..ബി കയര്‍ഫുള്‍..പിടി വിട്ടാ പോയി..ചെവിയില്‍ പഞ്ഞി തിരുകി ഇരുന്നാ മതി..ഒന്നും അറിയില്ല'..ഇതൊക്കെ ആലോചിച്ച്‌, ഒരു ഓപ്പറേഷന്‍ തീയറ്ററിലേക്ക്‌ പോകുന്ന ഫീലിങ്ങുമായി കയ്യും കൂട്ടിപ്പിടിച്ചാണ്‌ എന്റെ ഇരുപ്പ്‌..അങ്ങനെ എയര്‍പോര്‍ട്ടിലെത്തി..ഒരു നൂറ്‌ കൗണ്ടറുകള്‍..'പണ്ടാരം..ഒരു ഐഡിയയുമില്ലല്ലൊ..നാണക്കേടാവുമൊ..എന്നെ വിമാനത്തില്‍ കേറ്റില്ലെന്ന് പറയുമോ..'ഇങ്ങനെയാലോചിച്ച്‌ നില്‍ക്കുന്ന സമയത്താണ്‌ ഒരു സെറ്റ്‌ അപ്പ്‌ ചേച്ചി എന്നെ സഹായിക്കാനെത്തിയത്‌..അവരെ കണ്ടാല്‍ ഒരു ഫിലിം സ്റ്റാര്‍ ലുക്ക്‌ ഒക്കെയുണ്ട്‌..(ഞാന്‍ മനസ്സില്‍ കരുതി..ഞാന്‍ ഒരു ഭാഗ്യവാന്‍ തന്നെ-എന്നെക്കൊണ്ട്‌ തോറ്റു)..ചേച്ചി എന്നോട്‌ പറഞ്ഞു..'ഐ ആം എലോണ്‍..കാന്‍ യു ഷേര്‍ സം ഓഫ്‌ മൈ ലഗേജസ്‌'..ഒരാള്‍ക്ക്‌ 20 കിലോ അല്ലേ പറ്റൂ.എന്റെ കയ്യിലാനെങ്കില്‍ അമ്മചി കൊടുത്തയച്ച ഇച്ചിരി മാങ്ങാക്കറിയും നീലിഭ്രിങ്ങാദിയും ഒക്കെയെ ഉള്ളൂ..തേടി വന്ന ഓപ്പര്‍ച്യൂണിറ്റി മിസ്സ്‌ ആക്കണ്ടല്ലോ എന്നു കരുതി ഞാന്‍ പറഞ്ഞു..'യേസ്‌ മാഡം..വൈ നോട്ട്‌..(ഓ..ആ നേരത്ത്‌ വരാന്‍ പോകുന്ന നല്ല നിമിഷങ്ങളോര്‍ത്ത്‌ എന്റെ കാല്‍മുട്ടുകള്‍ അതിശക്തമായി കൂട്ടിയിടിക്കുകയായിരുന്നു..!!)എന്തായാലും ചേച്ചിയുടെ ഒരു ബാഗ്‌ എന്റെ പേരില്‍ ചെക്കിന്‍ ചെയ്തു..ഒരു കിടിലന്‍ പെണ്ണ്‍(എന്റെ ഒറ്റ ഫാനൊന്നും ഇത്രക്ക്‌ വരില്ല കേട്ടൊ) ഒപ്പമുള്ളതിന്റെ ഗമയിലാണ്‌ എന്റെ നടപ്പ്‌..അങ്ങനെ എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌ മെന്റിലെത്തി..വിസ ചെക്കിംഗ്‌ തകൃതിയായി നടക്കുന്നു...അവള്‍ എന്റെ മുന്നിലാണ്‌..എയര്‍പോര്‍ട്ടിലെ 'കല്‍പ്പ്‌ ലുക്ക്‌' ഉള്ള പോലിസുകാരെ കണ്ടാലെ നമ്മടെ പാതി ജീവന്‍ പോകും..അവളുടെ വിസ മേടിച്ച്‌ അവര്‍ മറച്ചും തിരിച്ചും നോക്കി..അവളൊട്‌ അവര്‍ എന്തൊക്കെയോ പറയുന്നുമുണ്ട്‌...എനിക്ക്‌ കല്‍പ്പ്‌ മണത്തു..ഞാന്‍ ഒന്നുമറിയാത്ത പോലെ താഴേക്ക്‌ നോക്കി നിന്നു..മുഖമുയര്‍ത്തിയപ്പോള്‍ ഞാന്‍ അതിഭീകരമായ ഒരു കാഴ്ച്ച കണ്ടു..അവളെ 2 പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു..ആളുകള്‍ ചുറ്റിലും..."ഈശ്വരാ...കീറി.."എന്റെ കാര്യം പോക്കാണെന്ന് ഞാന്‍ ഒറപ്പിച്ചുപക്ഷെ എനിക്കു കൊഴപ്പമൊന്നുമുണ്ടായില്ല..ഞാന്‍ വിമാനത്തില്‍ കയറി...ഒരു പഞ്ചപാവത്തിനെപ്പോലെ ഒരു എയര്‍ഹോസ്റ്റസ്സ്‌ കാണിച്ചു തന്ന സീറ്റില്‍ കയറിയിരുന്നു(വേരെ വല്ല റ്റൈമായിരുന്നെങ്കില്‍ ഞാന്‍ അവളെ വായ്‌ നോക്കി മരിച്ചേനെ!!)അപ്പോഴാണ്‌ എനിക്ക്‌ പെട്ടെന്ന് എന്റെ പേരില്‍ ചെക്കിന്‍ ചെയ്ത അവളുടെ ബാഗേജിന്റെ കാര്യം ഓര്‍മ വന്നത്‌.."ദൈവമേ..എന്തായിരിക്കും അതിന്റെ ഉള്ളില്‍..നാടോടിക്കാറ്റിലെ പോലെ വല്ല ബ്രൗണ്‍ ഷുഗറും ആയിരിക്കുമോ?അല്ല ഇനിയിപ്പോ ഇവള്‍ വല്ല തീവ്രവാദിയോ മറ്റോ...വിമാനത്തില്‍ നിന്ന് താഴെക്ക്‌ ചാടിയാലോ എന്നു വരെ ആലോചിച്ചു..പിന്നെ കടലില്‍ എങ്ങാനും വീണാലൊ എന്നു കരുതി ചാടിയില്ല(നീന്തല്‍ അറിയില്ലല്ലൊ)അങ്ങനെ വിമാനയാത്രയിലെ എല്ലാ വിധ സൗഭാഗ്യങ്ങളും(വായ്നോട്ടം,കള്ളുകുടി,സിനിമ ഇത്യാദി) ഉപേക്ഷിച്ച്‌ ഞാന്‍ ദുഫായിലെത്തി..എയര്‍പോര്‍ട്ടിലെ കണ്‍ വെയറില്‍ അവളുടെ ബാഗ്‌ തിരിഞ്ഞുവരുന്നത്‌ കണ്ടപ്പോള്‍..ധൈര്യം സംഭരിച്ച്‌ ഞാന്‍ അതെടുത്തു..(ഭയങ്കര ക്യൂരിയോസിറ്റി-ഇത്ര കിടിലമായ ഒരു പെണ്ണിന്റെ ബാഗില്‍ എന്തായിരിക്കും)..വേഗത്തില്‍ ബാഗും വലിച്ചെടുത്ത്‌...ഞാന്‍ വിനോദിന്റെ കാറിലേക്കോടി...റൂമിലെത്തി ആ പെട്ടി തുറക്കണമെന്ന ചിന്തയായിരുന്നു യാത്രയില്‍ മുഴുവനും..അവസാനം റൂമിലെത്തി..ഒരു പാറക്കല്ലിന്റെ സഹായത്തില്‍ പെട്ടി തുറന്നു....തകരാവുന്നതിന്റെ മാക്സിമം ഞാന്‍ തകര്‍ന്നു....ഒരു പെട്ടി നിറയെ അണ്ടര്‍ വെയേര്‍സ്‌!!!

Wednesday, October 3, 2007

മിന്നല്‍

അവള്‍ ഒരു മിന്നല്‍ പോലെ നെറുകയിലേക്ക്‌ തുളഞ്ഞ്‌ കയറി...
ചോരയൊഴുകുന്ന ഞെരമ്പുകളില്‍ വിള്ളലുണ്ടാക്കി..
പിന്നെ അവളെ പിരിഞ്ഞ ഓരോ നിമിഷവും....
അവന്റെ കവിളുകള്‍ തുടുത്തുവന്നു...
മൂക്കിന്റെ തുമ്പില്‍..കണ്ണിന്റെ കോണില്‍....
വെള്ളത്തുള്ളികള്‍ പൊടിഞ്ഞുയര്‍ന്നു..
പനിപിടിച്ച രോമങ്ങള്‍ നെറ്റിത്തടത്തില്‍ പൊളങ്ങളായി..
കാലിലും കയ്യിലും ത്വക്കിന്റെയടിയിലും
സൂചിമുനകള്‍ കുത്തിക്കയറുന്ന വേദന..
വയറ്റില്‍ ഒരായിരം അഗ്നിഗോളങ്ങള്‍ ഒരുമിച്ചു കത്തി..
നെഞ്ചിന്നുള്ളില്‍ പുകപടലങ്ങളായി..
ഹൃദയം പൊട്ടി ...ചെന്നീരൊലിച്ചു...
അവന്‍ വേദന മൂത്ത്‌ അലറിക്കരഞ്ഞു...
അപ്പോള്‍ അവളുടെ മെസ്സേജ്‌ വന്നു..
സോറി ഡാ..'ഞാന്‍ ബിസി ആയിപ്പോയി..'

ഞാന്‍

ഞാന്‍ അവളുടെ മനസ്സില്‍ മാറാല നെയ്ത്‌ കൂടു കെട്ടി...
തടിചു വീര്‍ത്ത കാടന്‍ ചിലന്തിയായി..
..മുഷിഞ്ഞ മുറികളില്‍ കുടിയിരുത്തുന്നു...
എനിക്ക്‌ അലപമെങ്കിലും ദയാലുവായിക്കൂൂടെ???
എന്റെ കണ്ണുകള്‍ എന്നും അവളെത്തേടി നടന്നു...
അവളെ മറ്റാരും കാണരുതെന്ന് ഞാന്‍ കൊതിച്ചു..
അവള്‍ക്കൊപ്പം മറ്റാരും നടക്കരുതെന്നു ഞാന്‍ പറഞ്ഞു..
അവളുടെ പകല്‍ക്കിനാവുകളില്‍ പൗരുഷത്തിന്റെ ഘനം പിടിച്ച നിഴലുകള്‍ വീഴ്ത്തി...
അവള്‍ക്കതിഷ്ടമായിരുന്നു...
എങ്കിലും....ഞാനെന്തേ ഇത്ര ക്രൂരനായത്‌??
ഞാനവളെ അത്ര മേല്‍ സ്നേഹിച്ചുപോയ്‌.....
ഒരിക്കലുമറിയാത്ത പ്രണയത്തിന്റെ ചൂട്‌ എന്റെ സിരകളെ വലിച്ചു മുറുക്കി..
അവള്‍ പിന്നെയും ഒഴുക്കിനെതിരെ നീന്തി...
ഞാന്‍ അവളെ കൂടുതലറിഞ്ഞു..ഇനിയുമേറെ സ്നേഹിച്ചു...
വീണ്ടുമവളെ തടവറകളിലിട്ടു...
പക്ഷേ...
എന്നോടു ചോദിക്കൂ..
പ്രണയത്തിന്റെ നോവെന്താണെന്ന്..?
ജീവിതത്തിന്റെ അര്‍ഥമെന്താണെന്ന്..?
ജീവിതം ഒരുപാടു ചെറുതും പ്രണയം ഒരുപാടു വലുതുമാകുന്നതെപ്പോളാണെന്ന്??
ഞാന്‍ നിന്റെ മാത്രമായതെങ്ങനെയാണെന്ന്??

Friday, August 24, 2007

നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..

അവള്‍ ഉറങ്ങുകയായിരുന്നു...
ഒരുപാടുറങ്ങിയ കണ്ണുകള്‍ എന്തിനോ,ഇന്നലെ രാത്രിയില്‍ ഉണര്‍ന്നിരുന്നു...
അവളുടെ ദീര്‍ഘനിശ്വാസങ്ങളില്‍ അവ അറിയാതെ വിടര്‍ന്നുപൂവിട്ടിരുന്നു..
ഹൃദയം തുറന്നെന്റെ വാക്കുകള്‍ ഒരുപാടു വേഗത്തില്‍ അവളെ പുണര്‍ന്നിരുന്നു...
ഒരിക്കലുമില്ലാത്ത വേദനയില്‍ മനസ്സറിയാതെ അവളെ വരിച്ചിരുന്നു..

എന്നിട്ടും....
അവള്‍ ഉറങ്ങുകയായിരുന്നു...

എന്നുടെ സ്നേഹത്തിന്‍ തീയമ്പുകള്‍ അവളെ തൊടാതെ കടന്നു പോയോ??
എന്നുടെ വാക്കിലെ,നോക്കിലെ നിസ്വനം അവള്‍ കേള്‍ക്കാതിരുന്നുവോ??
അവള്‍ക്കായ്‌ കരുതിയ മൃദു ചുംബനങ്ങള്‍,അവളുടെ ചുണ്ടിനെ നോവിച്ചിരുന്നോ???പക്ഷെ....
നീ ഉറങ്ങുമ്പോള്‍ ഞാന്‍ ഉറങ്ങാതിക്കാം..
നിന്‍ നിദ്രയില്‍ ഞാന്‍ സ്വപ്നമായ്‌ മാറാം...
നീ ഉണര്‍ന്നാല്‍ ഞാന്‍ ഉണര്‍ന്നേയിരിക്കാം..
നിന്റെ സ്നേഹത്തിന്‍ ഉറവയായ്‌ തീരാം

Wednesday, August 22, 2007

എന്നിട്ടുമെന്തേ കരയുന്നു നീ??

ഇന്നിന്റെ സ്വപ്നങ്ങള്‍ പങ്കുവെയ്ക്കാം
പ്രണയാര്‍ദ്രമായ്‌ ഞാന്‍ പകുത്തുനല്‍കാം..
നാളെയെന്‍ ഹൃദയം മരിച്ചുപോകാം
നാളെയെന്‍ മനസ്സും മരവിച്ചിടാം..
എങ്കിലും പ്രണയം ചുവന്നുനില്‍ക്കും..
എന്നിലെ പൂമരം പൂത്തുനില്‍ക്കും
അടരാതെ കൊഴിയാതെ വാടാതെയെന്‍,
മലരണിക്കാടുകള്‍ പൂത്തുനില്‍ക്കും
എന്നിട്ടുമെന്തേ കരയുന്നു നീ ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
ചൂടിയ മുല്ലകള്‍ വാടിടുമ്പോള്‍
ചൂടാതെ പോയവ പൂത്തുനില്‍ക്കും
നിറയെ സുഗന്ധം പരത്തിനില്‍ക്കും..
എന്റെ പ്രണയത്തിന്‍ തീയായ്‌ തെളിഞ്ഞു നില്‍ക്കും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??
നീ തന്നെ പാതയും പാഥേയവും..
നീ തന്നെ ജീവനും ജീവാമൃതും..
എന്നിട്ടുമെന്തേ കരയുന്നു നീ??
വെറുതെ കണ്ണീര്‍ വാര്‍ക്കുന്നു നീ??

Wednesday, August 1, 2007

തിരിച്ചറിവ്‌..

നീ അണിഞ്ഞ വളകളും പാദസരങ്ങളും എന്റെ ചിന്തകള്‍ക്ക്‌ നിറം കൂട്ടിയില്ല..
നീ ഉടുത്ത സ്വര്‍ണ നിറത്തിലുള്ള പട്ടു ചേലയില്‍ എന്റെ കണ്ണുകള്‍ ഉടക്കി നിന്നില്ല..
നിന്റെ വിടര്‍ന്ന കണ്ണുകളിലെ മാസ്മരികത എന്നെ അന്ധനാക്കിയില്ല..
നിന്നില്‍നിന്ന് ഒഴുകിയെത്തിയ മാന്ത്രികനിസ്വനം എന്നെ മത്തു പിടിപ്പിച്ചില്ല..
നിന്റെ ഫോണ്‍ സിഗ്നലുകളിലും മെസ്സേജുകളിലും ഞാന്‍ എന്നെത്തന്നെമറന്നില്ല..

പക്ഷെ,നീ,നീ ഒരു സത്യമാണെന്ന തിരിച്ചറിവ്‌..എന്നെ അവാച്യമായ ഒരു ആവേഗത്തിലേക്ക്‌,അനുഭൂതിയിലേക്ക്‌,ആശ്വാസത്തിലേക്ക്‌ നയിക്കുന്നു

നിനച്ചിരിക്കാതെ...

ഉറക്കമില്ലാതെ പോയ രാത്രിയില്‍..
സൗഹൃദത്തിന്റെ പുതിയ ഉറവയുമായവള്‍ വന്നു...
അന്നറിഞ്ഞു ഞാന്‍.. സ്നേഹം പ്രണയത്തേക്കാള്‍ അനിര്‍വചനീയമാവുന്നത്‌...
അന്നറിഞ്ഞു ഞാന്‍...മനസ്സുകള്‍ ,ശരീരത്തേക്കാള്‍ അടുത്തിരിക്കുന്നത്‌..
അന്നറിഞ്ഞു ഞാന്‍, കണ്ണുകള്‍ വെറുമൊരു കാഴ്ചയാവുന്നത്‌...
അന്നറിഞ്ഞു ഞാന്‍,അവള്‍ എന്റെ ആത്മാവിലെ തീച്ചൂളയില്‍ കനലാവുന്നത്‌....
അവള്‍ എന്റെ സുഹൃത്താണ്‌..അല്ല!! അവളാണ്‌ സൗഹൃദം

അല്ലെങ്കില്‍പിന്നെ എങ്ങനെയാണ്‌ തോരാതെ മഴ പെയ്ത ആ രാത്രിയില്‍,കണ്ണിമകള്‍ വെട്ടാതെ, ഉറക്കത്തിനു കീഴടങ്ങാതെ....സൗഹൃദത്തിന്റെ കെട്ടുപിണഞ്ഞ വേരുകള്‍ ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങിയത്‌..???

Thursday, July 5, 2007

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..

ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ രാത്രിയില്‍..
ഓര്‍മകളില്‍ ഞാന്‍ തേങ്ങിയ മാത്രയില്‍..
അവള്‍ വന്നിരുന്നു, എന്റെ എന്റെ നെഞ്ചില്‍ കിടന്നു..
അവളുടെ മിഴികള്‍ എന്നെ തിരഞ്ഞു...
മുടിയിഴകള്‍ എന്നെ പുണര്‍ന്നു..
കൈകളാല്‍ അവള്‍ ചിത്രം വരച്ചു..മനസ്സിലും എന്റെ കവിള്‍ത്തടത്തിലും..
മൃദുവായ മേനിയില്‍,പാദപദ്മങ്ങളില്‍..
പൂക്കൊടിച്ചുണ്ടില്‍ നീര്‍മാതളപ്പൂവില്‍...
പ്രണയാര്‍ദ്രമായി ഞാന്‍ മെല്ലെ ചുംബിച്ചു..
ഓര്‍മകളെല്ലം വെറും ഓര്‍മകളായി...മരണത്തിലേക്കുള്ള പടവുകളായി...
എല്ലാമറിയുന്ന ഞാനും അവളും ഉത്തരമില്ലാത്ത ചോദ്യങ്ങളായി...

Monday, April 23, 2007

അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..

ഇന്നെന്റെ സിരകളിലൂടെ വിരകള്‍ വലിഞ്ഞുകയറുന്നു..
രക്തം തണുത്തുറയുന്നു..പാദങ്ങള്‍ മരവിക്കുന്നു..
തലച്ചോറിനകത്തെ മറവിയുടെ ഗുഹകളില്‍ വീണ്ടുമൊരു ശവമഞ്ചം ഏറ്റാന്‍ തുടങ്ങുന്നു..
ഹൃദയരൂപം പൂണ്ട ആന്തൂറിയപ്പൂക്കള്‍ എന്റെ പൂന്തോട്ടത്തില്‍ വിരുന്നിനെത്തുന്നു..
കണ്ണടക്കുമ്പോള്‍ അവളുടെ രൂപം തെളിയുന്നു..
അവളുടെ വേരുകള്‍ എന്റെ നെഞ്ചില്‍ പടരുന്നുകാലിലും കയ്യിലും ദേഹം മുഴുവനും..
അവളുടെ ശ്വാസം വീണുടയുന്നു
വാക്കിലും നോക്കിലും, അവളുടെ പേരെന്റെ പ്രണയത്തിന്‍ കാട്ടുതീയായ്‌ വളര്‍ന്നീടുന്നു..
അവളെന്റെ ചിന്തയെ ശൂന്യമാക്കുന്നു..സ്വന്തം ചിതയ്ക്കു തീ കൊളുത്തുന്നു

പ്രണയം ഇങ്ങനെയാണൊ???

ഞങ്ങള്‍ നടക്കുകയായിരുന്നു..
സൗഹൃദത്തിനും പ്രണയത്തിനുമിടയിലുള്ള ചെറിയ പാലത്തിലൂടെ..

പ്രണയിച്ചു പോകരുതേ എന്ന് മുട്ടിപ്പായി പ്രാര്‍ഥിച്ച നിമിഷങ്ങള്‍...
തെറ്റാണെന്നറിഞ്ഞിട്ടും തെറ്റല്ലാതെയാവുന്ന തോന്നലുകള്‍..
ഹൃദയത്തെ ഇക്കിളി കൂട്ടി കടന്നുപോയ വാക്കുകള്‍..
അല്‍പ നേരം കാണാതായപ്പോള്‍ പിടച്ചുപോയ മനസ്സ്‌..
പ്രണയം ഇങ്ങനെയാണൊ???
ഞങ്ങള്‍ കാണണമെന്നത്‌ ദൈവനിശ്ചയമായിരുന്നോ..
അല്ലെങ്കില്‍ എന്തിനാണ്‌ അങ്ങകലെ കിടക്കുന്ന അവളെ എന്റെ മുന്നിലേക്ക്‌ നീ പറഞ്ഞയക്കുന്നത്‌??എന്തിനാണ്‌ അവളുടെ മനസ്സു വായിക്കാനുള്ള ശക്തി നീയെനിക്ക്‌ പകര്‍ന്നു തന്നത്‌???
അവളുടെ വാക്കുകളില്‍ ജ്വലിച്ചിരുന്ന പ്രണയത്തിന്റെ തീ എന്തിനാണെന്റെ കണ്ണുകളിലേക്ക്‌ ആവാഹിച്ചെടുത്തത്‌???
എന്റെ ഒടുങ്ങാത്ത പ്രണയകഥകളുടെ അവസാന ഏടായി..
അവളെത്തന്നെ എന്തിനാണ്‌ നീ തെരഞ്ഞെടുത്തത്‌

Sunday, April 22, 2007

കനവുകള്‍

പ്രണയം മറയ്ക്കാനായി ഞാന്‍ കൊതിച്ചു..
നിന്‍ മിഴിമുന കൊണ്ടെന്റെ ഹൃദയത്തിലുണ്ടായ മുറിപ്പാട്‌ ഞാനൊളിച്ചു...
നിന്നുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ തുടുക്കുമെന്‍ കവിളിന്റെ ശോണിമ ഞാന്‍ മറച്ചു...
നിന്‍ നാദമാധുരി കേള്‍ക്കുമ്പോള്‍ പൂക്കുമെന്‍ നെഞ്ചിലെ പൂമരം ഞാന്‍ കൊഴിച്ചു...
നിന്‍ മൃദു സ്പര്‍ശത്താല്‍ കത്തിത്തുടങ്ങുമെന്‍ മെഴുകുതിരികളും ഞാനണച്ചു...
ചിന്ത തന്‍ മെഴുകുതിരികളും ഞാനണച്ചു...

Wednesday, April 18, 2007

അസ്ഥിപ്പാലങ്ങള്‍

കാട്‌..കറുത്ത രാത്രിയുടെ കാവല്‍
മരം...മരിച്ച മനസ്സിന്റെ നാമ്പ്‌
പുഴ...പിഴച്ച പ്രണയത്തിന്റെ സാക്ഷി
പുഴയ്ക്കു മീതെ ഒരായിരം വെള്ളരിപ്രാവുകള്‍,വെള്ളക്കൊറ്റികള്
‍ചിറകുകള്‍ക്ക്‌ ജീവനൊടുങ്ങിയപ്പോള്‍
പുഴക്കു മീതെ വെള്ളിക്കെട്ടുകളായി
കശേരുക്കള്‍,കറുത്തു തടിച്ച ഞവനിക്കകളിലേക്ക്‌...
ഊളിയിട്ടിറങ്ങിയപ്പോള്‍..ഉറച്ച ചവിട്ടുപടികളായി..
വെളുത്ത പ്രണയം മരിച്ചപ്പോള്‍..
കറുത്ത കാടുകള്‍ അസ്ഥികള്‍ തീര്‍ത്തു
മരക്കൂട്ടങ്ങള്‍ രോമം നിറഞ്ഞ കൈകളായി,
തലയ്ക്കു മീതെ ജട പിടിച്ച ഇലക്കൂട്ടങ്ങള്‍ നിറച്ചപ്പോള്‍..
പ്രണയിച്ചു മരിച്ച മനസ്സിന്റെ പ്രേതം..
അസ്ഥിപ്പാലങ്ങള്‍ക്കു മുകളിലൂടെ ..ഗതിയില്ലാതെ അലഞ്ഞു...

ഒരു വിഷുക്കാലം

ജീവിതത്തില്‍ മറക്കാനാവാത്ത ഒരനുഭവമായി ഇന്നും ആ ദിവസം എന്റെ ഓര്‍മ്മയിലുണ്ട്‌. 7 - 8 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌. അന്ന് ഞാന്‍ എഞ്ചിനീയറിംഗിന്‌ പഠിക്കുന്ന കാലം . എല്ലാ വര്‍ഷത്തേയും പോലെ വിഷു വന്നെത്തി. വിഷുവിന്‌ ഒരാഴ്‌ച മുന്‍പേ തന്നെ ജംഗ്ഷനിലെ കൊച്ചു പീടികകളിലെല്ലാം പല തരത്തിലുള്ള പടക്കങ്ങള്‍ നിരന്നു കഴിഞ്ഞിരുന്നു.കൂട്ടുകാരൊക്കെ മാര്‍ക്കറ്റില്‍ വന്ന പുതിയ തരം വെടിക്കോപ്പുകളെപറ്റി സംസാരിക്കുമ്പോള്‍ ഞാന്‍ പതിയെ പിന്‍വലിയും. എന്റെ ചെവികള്‍ക്കെന്തോ പ്രശ്നമുണ്ടെന്ന് എനിക്കന്നേ തോന്നിയിട്ടുണ്ട്‌. പടക്കം പൊട്ടുന്നത്‌ കേട്ടാല്‍ അവയാകെ വിറച്ചു തുടങ്ങും, ഹൃദയമിടിപ്പും കൂടും. പക്ഷേ എന്റെ "പൌരുഷ"ത്തിന്‌ നാണക്കേടാവണ്ടല്ലോ എന്നു കരുതി ഞാന്‍ ഇതൊന്നും പുറത്താരോടും പറയാറില്ല എന്നു മാത്രം.സാധാരണ ഉണ്ടാകാറുള്ളതു പോലെ, അത്തവണയും അച്‌ഛന്‍ കുറേ ഓലപ്പടക്കവും മാലപ്പടക്കവുമൊക്കെയായി വലിയൊരു പൊതി തന്നെ മേടിച്ചു വെച്ചിട്ടുണ്ട്‌. അതിലേക്ക്‌ നോക്കുമ്പോള്‍ തന്നെ കണ്ണില്‍ പൊന്നീച്ച പറന്നു തുടങ്ങും. ഞാന്‍ സാധാരണ ലാത്തിരി , പൂത്തിരി , കമ്പിത്തിരി തുടങ്ങിയ സൌമ്യന്മാരുമായാണ്‌ കൂട്ട്‌. ഒരു "പടക്ക ഫാന്‍" ആയ അച്‌ഛന്‍ ഒറ്റക്കിരുന്ന് പൊട്ടിക്കേണ്ട ഗതികേടാണ്‌. എനിക്കാണെങ്കില്‍ കൂട്ടിന്‌ അല്‍പം "പടക്കഭീതി"യൊക്കെയുള്ള അമ്മയുമുണ്ട്‌.അച്‌ഛന്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഞാന്‍ അല്‍പം മാറി നിന്ന് അത്‌ വീക്ഷിക്കും . ചെവികള്‍ കൈവെച്ച്‌ പൊത്തുന്നത്‌ ആരെങ്കിലും കണ്ടാല്‍ ( പ്രത്യേകിച്ച്‌ വല്ല പെണ്‍പിള്ളേരും) മാനക്കേടായതുകൊണ്ട്‌ തലയില്‍ കെട്ടുന്ന തോര്‍ത്തുമുണ്ട്‌ ചെവികള്‍ വഴി ഇറക്കി വരിഞ്ഞു കെട്ടി ഞെളിഞ്ഞു നില്‍ക്കാറാണ്‌ പതിവ്‌.ഇത്തരം നമ്പറുകള്‍ ഇറക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ്‌ വില്ലന്മാരായി എന്റെ സുഹൃത്തുക്കള്‍ സന്ദീപും രാജേഷും പ്രത്യക്ഷപ്പെടുന്നത്‌ . എന്റെ ഈ " പടക്കഭയ"ത്തെ കുറിച്ച്‌ അറിയാത്ത അവന്മാര്‍ ഒരു പുതിയ പരിപാടിയുമായിട്ടാണ്‌ രംഗപ്രവേശം ചെയ്‌തിരിക്കുന്നത്‌ . ചുറ്റുപാടുമുള്ള വീട്ടുകാരെയൊക്കെ അടുത്തുള്ള ഒരു കൊച്ചു മൈതാനത്ത്‌ വിളിച്ചു കൂട്ടി , അവിടെ വെച്ച്‌ ആഘോഷപരിപാടികള്‍. പ്രധാന ഇനം. - പടക്കം പൊട്ടിക്കല്‍.കുറച്ച്‌ ഗുണ്ടും സംഘടിപ്പിച്ചിട്ടുണ്ടെത്രെ. ഇത്‌ കേട്ടതോടെ എന്റെ പാതിജീവന്‍ പോയി. എന്നാലും അത്‌ പുറത്തുകാണിക്കാതെ ഞാന്‍ ശബ്‌ദമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച്‌ അവരെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ആവേശക്കൊടുമുടിയില്‍ നില്‍ക്കുന്ന അവന്മാരുണ്ടോ ഇത്‌ വല്ലതും കേള്‍ക്കുന്നു.ഏപ്രില്‍ 13 , സമയം 6:30 പി എം , ഗ്രൌണ്ടില്‍ എല്ലാവരും എത്തിത്തുടങ്ങി. പുസ്‌തകങ്ങള്‍ കാണുമ്പോള്‍ സ്ഥിരം ഉറക്കം വരുമായിരുന്ന ഞാന്‍ , മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന്റെ എടുത്താല്‍ പൊങ്ങാത്ത ഒരു ടെക്സ്റ്റ്ബുക്കുമെടുത്ത്‌ മടിയില്‍ വെച്ച്‌ അമ്മയോട്‌ പറഞ്ഞു. " അമ്മാ, ഞാന്‍ വരുന്നില്ല , ഇന്ന് ഈ ചാപ്റ്റര്‍ പഠിച്ച്‌ തീര്‍ത്തിട്ട്‌ തന്നെ കാര്യം. "എന്നെ അത്ഭുതപരതന്ത്രനാക്കികൊണ്ട്‌ അമ്മ എന്നോട്‌ പറഞ്ഞു. " ഇത്‌ കഴിഞ്ഞിട്ട്‌ മതി നിന്റെ പഠിത്തം. " കാലങ്ങളായി ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ . ഈ അസമയത്ത്‌ ......അവസാനം രണ്ടും കല്‍പിച്ച്‌ ഞാന്‍ മൈതാനത്തിലേയ്ക്ക്‌ നടന്നു . എല്ലാവരും ആഘോഷത്തിമിര്‍പ്പിലാണ്‌. അപ്പുറത്തെ വീട്ടിലെ രശ്‌മിയും രേഖയും നാലഞ്ച്‌ മാലപ്പടക്കവും കൈയില്‍ പിടിച്ച്‌ നില്‍ക്കുന്ന കണ്ടപ്പോള്‍ എനിക്ക്‌ ലജ്ജ തോന്നി. എന്നോട്‌ തന്നെ .....സന്ദീപും രാജേഷും ആ നാട്ടിലുള്ള മൊത്തം പടക്കവും ശേഖരിക്കുന്ന തിരക്കിലാണ്‌.ഇവന്മാര്‍ ഒരിക്കലും നന്നാവരുതേ എന്നു വരെ ഞാന്‍ പ്രാര്‍ത്ഥിച്ചു.
ഞാന്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. പടക്കം പൊട്ടിക്കേണ്ട സമയമായപ്പോള്‍ അവന്മാര്‍ എന്നെ വിളിച്ചു. " ഇത്തവണ രഞ്ജുച്ചേട്ടന്‍ കൊളുത്തിയാല്‍ മതി " ... ഹോ ..!!!! ഞാന്‍ ചുറ്റും നോക്കി . എന്നെ തന്നെ നോക്കി നില്‍ക്കുന്ന ഒരു പാട്‌ കണ്ണുകള്‍ .... രശ്‌മി , രേഖ, വിനിത, സ്‌മിത .....പിന്നെ ഒന്നും ആലോചിച്ചില്ല. നേരെ പടക്കമാലക്ക്‌ തീ കൊളുത്തി. ......................കുറെ കാലമായി പുറത്തെടുക്കാതിരുന്ന ധൈര്യം ഒന്നിച്ചു വന്ന സമയമായതുകൊണ്ട്‌ , തിരി കൊളുത്തിയതിന്‌ ശേഷം ഓടാന്‍ പോലും മറന്നു പോയി. ഓലപ്പടക്കവും മാലപ്പടക്കവും ഗുണ്ടുമെല്ലാം ഒരുമിച്ചു പൊട്ടി.പിന്നെ .......കണ്ണുതുറന്നപ്പോള്‍ തിരിയുന്ന ഫാന്‍, ചുറ്റും കുറേ ആളുകള്‍. അങ്ങനെ പിറ്റേ ദിവസത്തെ വിഷുക്കണി ആശുപത്രിക്കിടക്കയില്‍ കിടന്ന് കാണാന്‍ സൌഭാഗ്യമുണ്ടായി. അപ്പോഴും ആശുപത്രിക്ക്‌ പുറത്ത്‌ അവിടവിടെയായി പടക്കം പൊട്ടുന്ന ശബ്‌ദം എനിക്ക്‌ കേള്‍ക്കാമായിരുന്നു. അതില്‍ പിന്നെ ഒരൊറ്റ വിഷുവിനും ഞാന്‍ പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചാലും ആരും സമ്മതിക്കാതായി. സത്യം പറയട്ടെ , പടക്കം ഇപ്പോഴും എനിക്ക്‌ പേടി തന്നെ !

Another sketch..


ചാറ്റ്‌ റൂം

യാഹൂമെസ്സഞ്ചെറില്‍,സൗഹൃദമുറികളില്‍..
അറിയാത്തദൂരത്ത്‌ സൗഹൃദകാഹളം..
കാര്‍മേഘപടലങ്ങളുരുണ്ടുകൂടുന്ന,
കാട്ടാളഹൃത്തിന്റെ തോരാത്ത കാഹളം..
നാഡീഞ്ഞെരമ്പുകള്‍ വലിച്ചുമുറുക്കുന്ന..
ഫിലിപ്പൈന്‍പെണ്ണിന്റെ കാമവിഭ്രാന്തിയും..
വെബ്കാം പരതുന്ന കൗമാരലോലന്റെ..
ബീജം തൊടുക്കുന്ന മോഹചാപല്യവും..
കണ്ടു കൊതിപൂണ്ടിരിക്കുന്ന നേരത്ത്‌
ചാറ്റ്‌ ചെയ്യാനവള്‍ ക്ഷണക്കത്തയക്കുന്നു..
ആസ്ത്രേലിയായിലെ പെര്‍ത്തിലെ സുന്ദരി..
വെബ്കാമറയുടെ മൂടി തുറക്കുന്നു..
പച്ചകുത്തിയ മാംസപിണ്ഡങ്ങളാല്‍..
ചായം പുരട്ടിയ അധരഭാഗങ്ങളാല്‍..
അവളവന്റെ ചോരയെ ചൂടുള്ളതാക്കുന്നു..
ഹൃദയം പിടക്കുന്നു..ഹോര്‍മോണ്‍ നിറയുന്നു..
ക്യാമറക്കണ്ണുകള്‍ വീണ്ടുമടയുന്നു..
അവള്‍ പിന്നെ മാസ്റ്റെര്‍കാര്‍ഡിന്റെ നമ്പെറാരായുന്നു
അഡ്രിനാലിന്റെ ഏറ്റക്കുറച്ചിലി
ല്‍അറിയാതെ അവന്‍ തന്റെ നമ്പര്‍ കൊടുക്കുന്നു

മൂന്ന് മാസങ്ങള്‍ക്കു ശേഷം..
വെബ്കാം വയറില്‍ തൂങ്ങിമരിച്ച ഒരു അജ്ഞാതജഡം കാണപ്പെടുന്നു

Tuesday, April 17, 2007

A sketch


അമ്മ അറിയാതെ

ഒരിക്കലുമണയാത്ത സ്നേഹദീപത്തിന്റെ അനശ്വര നാളമാണമ്മ..
നീരറ്റ കണ്ണിന്നുറവയില്‍ നിന്നൂറുന്ന സ്നേഹസാഗരമാണമ്മ..


കാവുവിളക്കിന്റെ അന്ന്..ചുറ്റിലും പടര്‍ന്നു കയറിയിരുന്ന വള്ളികളില്‍ കറണ്ടരിച്ചിരുന്നു...
ഇലക്ട്രോണുകള്‍ ജീവനെ വെല്ലുവിളിച്ചു കടന്നുപോയപ്പോള്‍..
ചുറ്റും നിന്ന കാവുവിള്‍ക്കുകള്‍ കൂട്ടത്തില്‍ ചിരിച്ചു...ചതിയന്മാര്
‍അരിങ്ങോടരെ അരിഞ്ഞു വീഴ്ത്തിയ വാള്‍മുനത്തുമ്പില്‍ ഇന്നും ചോര മാത്രം..
കുത്തുവിള്‍ക്കുകളില്‍ വെറിപൂണ്ട ചിരികളും..
മഞ്ഞള്‍ഭരണികള്‍യൂദാസിനെപ്പോലെ,എന്നെഅവറ്റകള്‍ക്കിടയിലേക്ക്‌വലിച്ചെറിഞ്ഞു..
ഭസ്മക്കുറികള്‍ക്കിടയിലെ ചോരപ്പാടുകളില്‍അയല്‍ക്കൂട്ടങ്ങള്‍ ആത്മാവുകളായി..
മുങ്ങിനിവര്‍ന്നപ്പോള്‍ കണ്ട മന്ദാരച്ചെടികള്‍
സൗഹൃദത്തിന്റെ മുള്ളുകള്‍ കൊണ്ട്‌ ആഞ്ഞുകുത്തി,ചോര പൊടിഞ്ഞു,പുഴയായൊഴുകി
കൈതപ്പൂവുകള്‍ സാന്ത്വനത്തിന്റെ പുതുമണവുമായ്‌ വന്നു..
കളിചിരിക്കോലങ്ങളായി..
മാറോടണച്ചപ്പോള്‍ കുളിരും കാവലും നല്‍കിയ പൂവുകള്‍ എന്നിലേക്കലിഞ്ഞു..
പിന്നെ അമ്മയായ്‌,ദീപമായ്‌,നാളമായ്‌..അറിയാതെ,ആരുമറിയാതെ

Monday, April 16, 2007

പ്രണയം....

പറയാതിരുന്നു ഞാന്‍..
നിനക്കായ്‌ ഹൃദയത്തിലെഴുതിയ പ്രണായസന്തേസങ്ങള്‍
ഒളിച്ചു വെച്ചു ഞാന്‍..
എന്റെ മനസ്സിന്റെ കോണില്‍ വിടര്‍ത്തിയ മധുമാസപുഷ്‌പങ്ങള്‍
എങ്കിലും..
തുടിക്കുന്നു വീണ്ടും എന്‍ ജീവനില്‍ നിന്‍ മുഖം
പ്രാണനില്‍ സ്വരമാകുന്നു വീണ്ടും..
എന്നിട്ടുമെന്തേ പറയാതിരുന്നു ഞാന്‍ എന്റെ തീക്കണല്‍ ചൂടുള്ള പ്രണയം
തീക്കണല്‍ ചൂടുള്ള പ്രണയം....

ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു..

നാം പങ്കിടുന്ന ഓരോ ചുംബനത്തിലും ഞാന്‍ മരണം മണക്കുന്നു..
ഓരോ സൂര്യാസ്തമനവും അവസാനത്തേതാനെന്നു തോന്നിക്കുന്നു..
എന്റെ ദേഹത്തു തട്ടുന്ന നിന്റെ ശ്വാസം മൃതിയുടെ ചാരനാകുന്നു..
നിന്റെ കണ്ണുനീര്‍ എന്റെ മദ്യമാകുന്നു..നിന്നെ കുത്തിനോവിക്കുന്നു..
നമ്മുടെ ഓരോ സ്പര്‍ശത്തിലും ഞാന്‍ മരിച്ചുകൊണ്ടിരിക്കുന്നു..
ഓരോ സൂര്യോദയത്തിലും പാപങ്ങള്‍കൊഴിഞ്ഞുപോകുന്നു..
ഇന്നു നീയെന്റെ ഹൃദയത്തെ തൊട്ടിരിക്കുന്നു..
കാക്കകള്‍ ബലിച്ചോറിനായ്‌ പറക്കന്‍ തുടങ്ങുന്നു..

നിനക്കെന്നെ പ്രണയിക്കാനുള്ള വഴി എന്നെ വേദനിപ്പിക്കലാണെന്ന് ഞാന്‍ തിരിച്ചറിയുന്നു

ജീവിതനൗക

ജീവിതനൗകയിനിയെവിടേക്കു പോകുന്നു..
വെളിച്ചമില്ലാതെ..കാറ്റിന്റെ കൂവലില്ലാതെ...
ഇനിയും മുന്നോട്ട്‌ ആഞ്ഞു തുഴഞ്ഞെന്നാല്‍..
ചുഴികളില്‍ പെട്ടു ഞാന്‍ ദൂരേക്കു പോയിടാം..
അറിയാവിപത്തുകള്‍ എന്നുടെ തോണിയെ...
ആഴിതന്‍ ആഴത്തിലേക്കു നയിച്ചിടാം...
തിരമാലതന്‍ തഴുകലും തെന്നലും തന്നെയീ..
സാഗരത്തില്‍ തളയ്ക്കുന്നു നിത്യവും...
എങ്കിലും മുന്നോട്ടു പോകുവാനില്ല ഞാന്‍...
ആര്‍ത്തലയ്ക്കുന്നയീ ആഴിപ്പരപ്പില്‍..
ഉള്‍ക്കടലിന്‍ ആഴങ്ങളെന്നോട്‌..
മൗനമായൊരുപാട്‌ ചോദ്യമെറിഞ്ഞിടാം...
ഉത്തരമറിയാതെ ഞാനെന്റെ തോണിതന്‍..
കുടല്‍മാല കൊണ്ട്‌ കുരുക്കണിഞ്ഞേക്കാം...
അത്രതന്‍ ദുസ്സ്വപ്ന ഹേതുകമീ യാത്ര..
അത്രതന്‍ കഠിനമീ ആത്മപ്രയാണം..
അതുകൊണ്ട്‌..രമിക്കുന്നു നിത്യവും...
വൃഥാ...ജലകേളികളില്‍..
ജീവിതം മിഥ്യയാക്കുന്ന...രോമഹര്‍ഷങ്ങളില്‍...

Chummaa...


ചില്ലുതടയണകള്‍

അടഞ്ഞുകിടന്ന വാതിലുകളില്‍..
കറുപ്പു കയറിയ ചില്ലുതടയണകളില്‍...
പരന്നുറങ്ങിയ സ്പോഞ്ചുകഷണങ്ങളില്‍..
ജ്വരം ബാധിച്ച മനസ്സിന്റെ തടിച്ചുപൊന്തിയ പൊളങ്ങളായ്‌ എന്റെ സ്നേഹം വക്രിച്ചു നിന്നു...
മിഴിനീരിന്റെ ഉപ്പുകലര്‍ന്ന രസമോ.. ഫേസ്ക്രീമിന്റെ ചവര്‍പ്പു കലര്‍ന്ന മധുരമോ..
എന്നെ അസ്വസ്ഥനാക്കിയില്ല..
പകരം തിളച്ചിറങ്ങിയ മേദസ്സിന്റെ ഊര്‍ജ്ജമൊഴുകുന്ന സിരകള്‍ എന്നെ വലിച്ചുമുറുക്കി..
ആ ചങ്ങലക്കൂട്ടങ്ങളില്‍ ഞാന്‍ ബന്ധനസ്ഥനായി...ആരുമറിയാതെ..
പുറത്തേക്കു കടക്കനാവാതെ ആ ചില്ലുതടയണകള്‍ എന്നെ അപ്പോഴും തടഞ്ഞു നിര്‍ത്തി

Sunday, April 15, 2007

ചില വ്യാഖ്യാനങ്ങള്‍

സ്നേഹം : ലോകത്തിലെ ഏറ്റവും കപടമായ വാക്ക്‌..തീവണ്ടികളിലെ മൂത്രപ്പുരകളിലെ ചായം പോയ ചുമരുകളില്‍ കുറിച്ചിട്ടിരിക്കുന്ന ഏതോ മൊബെയില്‍ നമ്പെരിന്റെ മാത്രം വിശ്വാസ്യതയുള്ള,ശപിക്കപ്പെട്ട വാക്ക്‌

സൗഹൃദം: അതിജീവന വേളയില്‍ ചവിട്ടിയരക്കാന്‍ വിധിക്കപ്പെട്ടവന്റെ പുറത്ത്‌..കഠാര കൊണ്ട്‌ കോറിവരക്കപ്പെട്ട ക്രൂരതയുടെ ശബ്ദം..പകച്ചുനില്‍ക്കുന്നവന്റെ സെറിബ്രത്തിലേക്ക്‌ വെടിയുണ്ടയുടെ തീച്ചൂട്‌ പകരുന്ന ആഭാസത്തിന്റെ അഭിനിവേശം..

പ്രണയം : ഏതോ കാമവിഭ്രാന്തിയില്‍,തെറ്റിദ്ധരിക്കപ്പെട്ട,മാംസത്തിന്റെ മണമുള്ള,രാത്രിയുടെ നിറമുള്ള,നശ്വരമായ,നെറിവുകേടിന്റെ ശബ്ദം..അത്‌,അറിവുകേടിന്റെ ഇരുട്ട്‌ നിറഞ്ഞ ഗുഹകളില്‍ മാത്രം വിശ്രമിക്കട്ടെ...

വേരറ്റ ചിന്തയില്‍ ...

എന്തിനു നിന്നെയറിഞ്ഞു..
എന്തിനു നീ എന്നെയറിഞ്ഞു...
വിട പറയാനോ..വേദനിക്കാനോ..
വേരറ്റ ചിന്തയില്‍ വ്യത്ഥിതനാവാനോ
നിന്നെയോര്‍ക്കുന്ന ഓരോ നിമിഷവും..
നീലാംബരിപ്പൂ വിരിഞ്ഞു..
മനസ്സിലൊരായിരം നീലമേഘങ്ങള്‍ തുടുത്തു
മലര്‍മഴ.. പിന്നെ..മഞ്ഞിന്‍ കുളിര്‍മഴ
നീയെനിക്കേകിയ സ്നേഹവും സ്വപ്നവും..
നിന്‍ ചുണ്ടിണയിലെ മധുമന്ദഹാസവും...
പൗര്‍ണമിരാവില്‍ ഈ വെണ്‍ചന്ദ്രനെപ്പോല്‍..
എന്‍ മാനസത്തില്‍ നിറഞ്ഞു..
ഒരു പാടാത്ത പാട്ടായ്‌ പൊഴിഞ്ഞു
മറക്കുവാനാവാതെ പോകുമീ ഓര്‍മകള്‍...
തന്നതിനായിരം നന്ദി..പ്രിയസഖീ..
എന്റെ പ്രാണന്റെ പേരിലീ നന്ദി...

Its me folks..


അവള്‍

ഞാന്‍ തിരയുകയായിരുന്നു..അവളെ..
കാമ്പസിലെ സിമന്റ്‌ ബെഞ്ചുകളില്‍..ആ മരക്കൂട്ടങ്ങള്‍ക്കിടയില്‍..
ഒഴിഞ്ഞ ക്ലാസ്സുകളില്‍...
വരാന്തയുടെ ഓരം ചേര്‍ന്ന്, മുഖം വീര്‍പ്പിച്ചു നില്‍ക്കുന്ന അവളെ...
കാന്റീനിലെ മൂലയോടു ചേര്‍ന്ന ആ കസേരയില്‍..ഫോട്ടൊസ്റ്റാറ്റ്‌ കടയില്‍..
ആ പഴയ ബാസ്കറ്റ്‌ ബാള്‍ കോര്‍ട്ടിനൊടു ചേര്‍ന്ന പുല്ലു പിടിച്ച ഗാല്ലറികളില്‍..
തീ പിടിച്ച മനസുമായി ഞാന്‍ അലഞ്ഞു...
ഇങ്ഗ്ലീഷ്‌ ഡിപ്പാര്‍ട്ട്മ്മെന്റിന്റെ ആളില്ലാത്ത കോറിഡോറുകളില്‍....
വെട്ടി നിര്‍ത്തിയ ബുഷ്‌ ചെടികള്‍ക്കു പിന്നിലെ ചെറിയ കോങ്ക്രീറ്റ്‌ തിണ്ണകളില്‍...
പ്രണയത്തിന്റെ കനലുമായ്‌ ഞാനെരിഞ്ഞു...
ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ മുന്നിലെ അരളി മരത്തിന്റെ തണലില്‍..
മെയിന്‍ ഗേറ്റിന്റെ മുന്നിലെ ഇന്ത്യന്‍ കോഫി ഹൗസില്‍..
അവളെ കാണാതെ ഞാന്‍ വിതുമ്പി..
പിന്നെ ഞാനറിഞ്ഞു..അവളുടെ സ്വപ്നങ്ങള്‍ പ്രേതങ്ങളായി എന്നെ വരിഞ്ഞു കെട്ടുന്നത്‌...
അവളുടെ പ്രണയം സൂചിമുനകളായി എന്റെ ഹൃദയത്തില്‍ കുത്തിയിറങ്ങുന്നത്‌...
അവള്‍ എന്റെ തണലായിരുന്നുവെന്ന്...ഞാന്‍ അവള്‍ തന്നെയായിരുന്നുവെന്ന്..