Tuesday, April 17, 2007

അമ്മ അറിയാതെ

ഒരിക്കലുമണയാത്ത സ്നേഹദീപത്തിന്റെ അനശ്വര നാളമാണമ്മ..
നീരറ്റ കണ്ണിന്നുറവയില്‍ നിന്നൂറുന്ന സ്നേഹസാഗരമാണമ്മ..


കാവുവിളക്കിന്റെ അന്ന്..ചുറ്റിലും പടര്‍ന്നു കയറിയിരുന്ന വള്ളികളില്‍ കറണ്ടരിച്ചിരുന്നു...
ഇലക്ട്രോണുകള്‍ ജീവനെ വെല്ലുവിളിച്ചു കടന്നുപോയപ്പോള്‍..
ചുറ്റും നിന്ന കാവുവിള്‍ക്കുകള്‍ കൂട്ടത്തില്‍ ചിരിച്ചു...ചതിയന്മാര്
‍അരിങ്ങോടരെ അരിഞ്ഞു വീഴ്ത്തിയ വാള്‍മുനത്തുമ്പില്‍ ഇന്നും ചോര മാത്രം..
കുത്തുവിള്‍ക്കുകളില്‍ വെറിപൂണ്ട ചിരികളും..
മഞ്ഞള്‍ഭരണികള്‍യൂദാസിനെപ്പോലെ,എന്നെഅവറ്റകള്‍ക്കിടയിലേക്ക്‌വലിച്ചെറിഞ്ഞു..
ഭസ്മക്കുറികള്‍ക്കിടയിലെ ചോരപ്പാടുകളില്‍അയല്‍ക്കൂട്ടങ്ങള്‍ ആത്മാവുകളായി..
മുങ്ങിനിവര്‍ന്നപ്പോള്‍ കണ്ട മന്ദാരച്ചെടികള്‍
സൗഹൃദത്തിന്റെ മുള്ളുകള്‍ കൊണ്ട്‌ ആഞ്ഞുകുത്തി,ചോര പൊടിഞ്ഞു,പുഴയായൊഴുകി
കൈതപ്പൂവുകള്‍ സാന്ത്വനത്തിന്റെ പുതുമണവുമായ്‌ വന്നു..
കളിചിരിക്കോലങ്ങളായി..
മാറോടണച്ചപ്പോള്‍ കുളിരും കാവലും നല്‍കിയ പൂവുകള്‍ എന്നിലേക്കലിഞ്ഞു..
പിന്നെ അമ്മയായ്‌,ദീപമായ്‌,നാളമായ്‌..അറിയാതെ,ആരുമറിയാതെ

1 comment:

കരീം മാഷ്‌ said...

ഒരിക്കലുമണയാത്ത സ്നേഹദീപത്തിന്റെ അനശ്വര നാളമാണമ്മ..
നീരറ്റ കണ്ണിന്നുറവയില്‍ നിന്നൂറുന്ന സ്നേഹസാഗരമാണമ്മ..
ഏറെ ഇഷ്ടമായ വരികള്‍.