Saturday, January 23, 2010

ചിത എരിഞ്ഞുതീര്‍ന്നു..

ഓര്‍മ്മകളുടെ ട്രാവല്‍ബാഗുകള്‍

വള്ളിപൊട്ടി നിലത്തുവീണു..
തിരക്കിന്റെ ചവിട്ടില്‍ അവ പഴന്തുണികളായി..
പിന്നെ ചവ്റ്റുകൂനയില്‍
ചിതലരിച്ചു ചത്തു..
റീസൈക്കിള്‍ പ്ളാന്റില്‍ നിന്ന്
പുതിയ അനുഭവങ്ങളായി കടന്നു വന്നു..
മധുരമുള്ളവ കയ്പുള്ളവയായും...
കയ്പുള്ളവ കൂടുതല്‍ കയ്പുള്ളവയായും..
മൂത്തവര്‍ ചൊല്ലിയ മുതുനെല്ലിക്കയായ്‌
അവ മനസ്സില്‍ കായ്ച്ചുനിന്നു..
തിരിച്ചു നടക്കാന്‍ കഴിയാത്തതുകൊണ്ട്
മുന്നോട്ടുതന്നെ ആഞ്ഞുതള്ളി..
പിന്നെ വഴിയില്‍ കളഞ്ഞ ഓര്‍മ്മകളെ
മാറോടു ചേര്‍ത്തുപിടിച്ചുകൊണ്ട്...
ചിത എരിഞ്ഞുതീര്‍ന്നു..

Thursday, January 21, 2010

നിന്നെയും കെട്ടിപ്പിടിച്ചു കിടക്കവേ...

പട്ടുവിരിയിട്ട മെത്തമേല്‍ നിന്നെയും
കെട്ടിപ്പിടിച്ചു കിടക്കവേ ഞാന്‍...
പ്റണയം തിളയ്ക്കുന്ന വാക്കുകള്‍ കൊണ്ടു
സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു
നിന്‍ സ്വപ്നഹര്‍മ്മ്യങ്ങള്‍ പണിതുതീറ്‍ത്തു.

പൂവിന്‍ സുഗന്ധവും പാലിണ്റ്റെ മധുരവും
പഞ്ചേന്ദ്രിയങ്ങള്‍ രസിച്ചു തീറ്‍ത്തു.
രാത്റിയുടെ യാമങ്ങള്‍ തീരുന്നതറിയാതെ
നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു..
ഞാന്‍ നിന്‍ മടിത്തട്ടില്‍ ശയിച്ചിരുന്നു.

നിന്‍ കൂന്തല്‍ ചേലയില്‍ മറയ്ക്കുവാനാകാതെ
നാണം കവിളില്‍ തുടിച്ചിരുന്നു..
എണ്റ്റെ കാമം കനല്‍ പോലെ നിന്നധരങ്ങളില്‍,
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..
ചുംബനത്തീമഴ തീറ്‍ത്തിരുന്നു..

പ്റണയവും കാമവും താണ്ടി ഞാനങ്ങനെ..
സ്നേഹത്തിനരികിലായെത്തി...
മനസ്സിണ്റ്റെ ചൂണ്ടക്കൊളുത്തിനെക്കൊത്തുന്ന
അദൃശ്യമാം അനുഭൂതിയായി..

രാത്റിതന്‍ പുസ്തകമടഞ്ഞപ്പൊഴും..
കിളികള്‍തന്‍ കൂജനം കേട്ടപ്പൊഴും..
സ്നേഹത്തിന്‍ ചോോണ്ടക്കൊളുത്തിണ്റ്റെ പിടിയില്‍..
രണ്ടു ദേഹങ്ങള്‍ പിടഞ്ഞു...
പിരിയുവാനാകാതെ,വേറ്‍പെടാനാകാതെ,
രണ്ടു സ്നേഹങ്ങള്‍ കരഞ്ഞു!